Friday, March 25, 2011

വ്യാജവികലാംഗ സര്‍ട്ടിഫിക്കറ്റില്‍ നിയമനം: 13 പേര്‍ക്കെതിരെ നടപടി

വ്യാജവികലാംഗ സര്‍ട്ടിഫിക്കറ്റില്‍
നിയമനം: 13 പേര്‍ക്കെതിരെ നടപടി

വികലാംഗര്‍ക്കുള്ള പ്രത്യേക ക്വാട്ടയില്‍ വ്യാജ വികലാംഗ സര്‍ടിഫിക്കറ്റ്‌ നേടി വിവിധ വകുപ്പുകളില്‍ നിയമനം നേടിയ 13 പേര്‍ക്കെതിരെ നടപടിക്ക്‌ ശുപാര്‍ശ. 1993-2005 കാലത്ത്‌ നിയമനം നേടിയ 20 പേര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ്‌ നടപടി. കലക്ടറുടെ നേതൃത്വത്തിലുള്ള വികലാംഗരുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിന്‌ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി നേരിട്ടു നിയമിച്ചവരാണ്‌ ഇവര്‍. ബധിരരാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി നിയമനം നേടി എന്നാണ്‌ ആക്ഷേപം.
വയനാട്‌ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 20 ലേറെപ്പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ നിയമനം നേടിയതായി വികലാംഗ രുടെ സംഘടനകളാണ്‌ പരാതി നല്‍കിയത്‌. ഇതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വയനാട്ടില്‍ റവന്യൂവകുപ്പിലെ നിയമനത്തട്ടിപ്പുകള്‍ പുറത്തായത്‌. ഇവരെല്ലാം നടപടിക്ക്‌ വിധേയരാവുകയും തട്ടിപ്പില്‍ പങ്കുണ്ട്‌ എന്ന്‌ കണ്ടവരെല്ലാം അന്വേഷണ പരിധിയില്‍ വരികയുംചെയ്‌തു. സിവില്‍സ്‌റ്റേഷനില്‍ഉന്നതോദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കാര്യമായ അഴിച്ചുപണിയും നടത്തി. എന്നാല്‍ വികലാംഗനിയമനം ലഭിച്ചവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായില്ല.
വികലാംഗ സംഘടനകള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിക്കും പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ സമിതി തിരുനെല്ലിയില്‍ നടത്തിയ സിറ്റിങ്ങില്‍ തെളിവ്‌ ശേഖരിച്ചു. പരാതിയില്‍ പറയുന്നവരോട്‌ മെഡിക്കല്‍ ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. വൈദ്യപരിശോധനയില്‍ 20 ല്‍ നാല്‌ പേര്‍ നിയമനത്തിന്‌ അര്‍ഹരാണെന്ന്‌ കണ്ടെത്തി. 13 പേര്‍ കേള്‍വിശേഷിയില്ലെന്ന്‌ നടിക്കുകയാണെന്നാണ്‌ ഡിഎംഒ കലക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുള്ളത്‌. രണ്ടുപേര്‍ ബോര്‍ഡിനുമുന്നില്‍ ഹാജരായില്ല. പരാതിയില്‍ പറഞ്ഞ ഒരു അധ്യാപകന്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ ആത്മഹത്യചെയ്‌തു. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. റവന്യൂവകുപ്പില്‍ രണ്ടുേപരാണുള്ളത്‌. ഒരു വില്ലേജ്‌ ഓഫീസറും മറ്റൊരാള്‍ വില്ലേജ്‌ അസിസ്‌റ്റന്റുമാണ്‌.
നിയമനം ലഭിച്ചവരില്‍ എട്ടും സ്‌ത്രീകളാണ്‌. കൃഷി, പൊതുമരാമത്ത്‌, രജിസ്‌ട്രേഷന്‍, സഹകരണം, നീതിന്യായം, ആരോഗ്യം, മണ്ണ്‌ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലാണ്‌ നിയമനം നേടിയത്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍നിന്ന്‌ നല്‍കിയ ലിസ്‌റ്റില്‍നിന്ന്‌ നേരിട്ട്‌ നിയമനം ലഭിക്കുകയായിരുന്നു. 16 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നവരുണ്ട്‌. റവന്യൂ വകുപ്പിലുള്ളവരെ പരിച്ചുവിടാന്‍ നടപടിയായെന്ന്‌ കലക്ടര്‍ വി വി രതീശന്‍ പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്‌ അയച്ചിട്ടുണ്ട്‌. കൃഷിവകുപ്പിലുള്ള രണ്ട്‌ ടൈപ്പിസ്‌റ്റുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശുപാര്‍ശ കൃഷി വകുപ്പ്‌ ഡയറക്ടറേറ്റിലേക്ക്‌ അയച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി വിക്രമന്‍ പറഞ്ഞു. വ്യാജവികലാംഗ സര്‍ട്ടിഫിക്കറ്റി. നിയമനം: 13 പേര്‍ക്കെതിരെ നടപടി
വികലാംഗര്‍ക്കുള്ള പ്രത്യേക ക്വാട്ടയി. വ്യാജ വികലാംഗ സര്‍ടിഫിക്കറ്റ്‌ നേടി വിവിധ വകുപ്പുകളി. നിയമനം നേടിയ 13 പേര്‍ക്കെതിരെ നടപടിക്ക്‌ ശുപാര്‍ശ. 1993-2005 കാലത്ത്‌ നിയമനം നേടിയ 20 പേര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തി. നടത്തിയ അന്വേഷണത്തെത്തുടര്‍-ാണ്‌ നടപടി. കലക്ടറുടെ നേതൃത്വത്തിലുള്ള വികലാംഗരുടെ സ്‌പെഷ. റിക്രൂട്ട്‌മെന്റിന്‌ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി നേരിട്ടു നിയമിച്ചവരാണ്‌ ഇവര്‍. ബധിരരാണെ- വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി നിയമനം നേടി എ-ാണ്‌ ആക്ഷേപം.
വയനാട്‌ ജി.യി. വിവിധ വകുപ്പുകളി. 20 ലേറെപ്പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ നിയമനം നേടിയതായി വികലാംഗ രുടെ സംഘടനകളാണ്‌ പരാതി ന.കിയത്‌. ഇതിനെത്തുടര്‍-്‌ നടത്തിയ അന്വേഷണത്തിലാണ്‌ വയനാട്ടി. റവന്യൂവകുപ്പിലെ നിയമനത്തട്ടിപ്പുകള്‍ പുറത്തായത്‌. ഇവരെ.ാം നടപടിക്ക്‌ വിധേയരാവുകയും തട്ടിപ്പി. പങ്കു-്‌ എ-്‌ ക-വരെ.ാം അന്വേഷണ പരിധിയി. വരികയുംചെയ്‌തു. സിവി.സ്‌റ്റേഷനി.ഉ-തോദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കാര്യമായ അഴിച്ചുപണിയും നടത്തി. എ-ാ. വികലാംഗനിയമനം ലഭിച്ചവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി..
വികലാംഗ സംഘടനകള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിക്കും പരാതി ന.കിയിരു-ു. ഇതനുസരിച്ച്‌ സമിതി തിരുനെ.ിയി. നടത്തിയ സിറ്റിങ്ങി. തെളിവ്‌ ശേഖരിച്ചു. പരാതിയി. പറയു-വരോട്‌ മെഡിക്ക. ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. വൈദ്യപരിശോധനയി. 20 . നാല്‌ പേര്‍ നിയമനത്തിന്‌ അര്‍ഹരാണെ-്‌ ക-െത്തി. 13 പേര്‍ കേള്‍വിശേഷിയി.െ-്‌ നടിക്കുകയാണെ-ാണ്‌ ഡിഎംഒ കലക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ന.കിയിട്ടുള്ളത്‌. ര-ുപേര്‍ ബോര്‍ഡിനുമു-ി. ഹാജരായി.. പരാതിയി. പറഞ്ഞ ഒരു അധ്യാപകന്‍ സംഭവം വിവാദമായതിനെത്തുടര്‍-്‌ ആത്മഹത്യചെയ്‌തു. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. റവന്യൂവകുപ്പി. ര-ുേപരാണുള്ളത്‌. ഒരു വി.േജ്‌ ഓഫീസറും മറ്റൊരാള്‍ വി.േജ്‌ അസിസ്‌റ്റന്റുമാണ്‌.
നിയമനം ലഭിച്ചവരി. എട്ടും സ്‌ത്രീകളാണ്‌. കൃഷി, പൊതുമരാമത്ത്‌, രജിസ്‌ട്രേഷന്‍, സഹകരണം, നീതിന്യായം, ആരോഗ്യം, മണ്ണ്‌ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലാണ്‌ നിയമനം നേടിയത്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേ-ുകളി.നി-്‌ ന.കിയ ലിസ്‌റ്റി.നി-്‌ നേരിട്ട്‌ നിയമനം ലഭിക്കുകയായിരു-ു. 16 വര്‍ഷത്തിലേറെയായി ജോലിചെയ്യു-വരു-്‌. റവന്യൂ വകുപ്പിലുള്ളവരെ പരിച്ചുവിടാന്‍ നടപടിയായെ-്‌ കലക്ടര്‍ വി വി രതീശന്‍ പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തി. നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്‌ അയച്ചിട്ടു-്‌. കൃഷിവകുപ്പിലുള്ള ര-്‌ ടൈപ്പിസ്‌റ്റുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശുപാര്‍ശ കൃഷി വകുപ്പ്‌ ഡയറക്ടറേറ്റിലേക്ക്‌ അയച്ചതായി പ്രിന്‍സിപ്പ. കൃഷി ഓഫീസര്‍ പി വിക്രമന്‍ പറഞ്ഞു.

Sunday, March 6, 2011

കല്‍പ്പറ്റ സീറ്റ്‌ വീരന്‌ കൊടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്സ്‌

`സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്ക്‌ 1500 വോട്ടുമാത്രം'
കല്‍പ്പറ്റ സീറ്റ്‌ വീരന്‌ കൊടുത്താല്‍
തിരിച്ചടിയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്സ്‌

കല്‍പ്പറ്റ: ജില്ലയിലെ ഏകജനറല്‍ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്ക്‌ തീറെഴുതുന്നത്‌ വരുംദിവസങ്ങളില്‍ വയനാട്ടിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധിയുണ്ടാക്കും. മത്സരിക്കാന്‍ തയ്യാറായി ഒട്ടനവധി നേതാക്കളുണ്ടായിട്ടും ഇന്നലെ കയറിവന്ന വീരന്‌ കല്‍പ്പറ്റ വിട്ടുകൊടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ്‌ ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ്സ്‌ അണികളില്‍ ഉയരുന്നത്‌.
യുഡിഎഫിലെ സീറ്റുവിഭജനം വരുന്നത്‌ കാത്തിരിക്കുകയാണ്‌ കോണ്‍ഗ്രസ്സുകാര്‍. 12നാണ്‌ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുക. അതുകഴിഞ്ഞേ ജില്ലയിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകൂ. സീറ്റുവിഭജനം പൂര്‍ത്തിയായില്ലെങ്കിലും സ്ഥാനാര്‍ഥികളാകാന്‍ തയ്യാറായി ഓരോ മണ്ഡലത്തിലും ചുരുങ്ങിയത്‌ ആറ്‌ പേരെങ്കിലും ബയോഡാറ്റ തയ്യാറാക്കി കെപിസിസിക്ക്‌ അയച്ചിട്ടുണ്ട്‌. കെപിസിസി അംഗീകരിച്ചാലും 12ന്‌ ശേഷം ചേരുന്ന പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ്‌ കമ്മിറ്റി അംഗീകരിച്ചാലേ രക്ഷയുള്ളു.
കല്‍പ്പറ്റ സീറ്റ്‌ വീരന്‌ അടിയറവെക്കരുതെന്ന്‌ കഴിഞ്ഞദിവസം കോഴിക്കോട്ടുചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രനും മറ്റു നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്‌. `മണ്ഡലത്തില്‍ കേവലം ആയിരത്തിയഞ്ഞൂറ്‌ വോട്ടാണ്‌ സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്കുള്ളത്‌. ഇത്രയും വോട്ടിനുവേണ്ടി സീറ്റ്‌ വിട്ടുകൊടുക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും'. സര്‍ക്കാര്‍ ഭൂമി കൈവശം വയ്‌ക്കുന്നു എന്ന്‌ ആരോപണമുള്ളവരെ ജനങ്ങള്‍ക്കിടയിലേക്ക്‌ അയച്ചാല്‍ കടുത്ത തിരിച്ചടിയാണ്‌ ഉണ്ടാവുകയെന്നും ഡിസിസി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മാതൃഭൂമി പത്രം ഉപയോഗിച്ചും പുസ്‌തകങ്ങളിലൂടെയും കോണ്‍ഗ്രസ്സിനെയും അതിന്റെ നയങ്ങളെയും ഇത്രയുംകാലം എതിര്‍ത്ത ചരിത്രം മാത്രമാണ്‌ വീരേന്ദ്രകുമാറിനുള്ളത്‌. പറഞ്ഞതൊന്നും തെറ്റായിപ്പോയെന്ന്‌ ഇതുവരെ വീരന്‍ പറഞ്ഞിട്ടോ തിരുത്തിയിട്ടോയില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ്‌ വീരനോടും മകനോടും അദ്ദേഹത്തിന്റെ പാര്‍ടിയോടും യോജിക്കാനാവുകയെന്നാണ്‌ ജില്ലയിലെ കോണ്‍ഗ്രസ്സ്‌ നേതാക്കളും അണികളും ഒരുപോലെ സംസ്ഥാന നേതൃത്വത്തോട്‌ ചോദിക്കുന്നത്‌.
കല്‍പ്പറ്റ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതയുടെ സിറ്റിങ്‌ സീറ്റാണ്‌ എന്ന അവകാശവാദത്തെയും യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെ ചോദ്യംചെയ്യുന്നു. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായാണ്‌ എം വി ശ്രേയാംസ്‌കുമാര്‍ മത്സരിച്ചത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ്‌ കെ കെ രാമചന്ദ്രനായിരുന്നു. ഇതുവരെയും കോണ്‍ഗ്രസ്സ്‌ മത്സരിച്ച മണ്ഡലം സോഷ്യലിസ്‌റ്റ്‌ ജനതയുടേതാണ്‌ എന്ന്‌ പറയുന്നത്‌ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്‌ നേതാക്കളും അണികളും. പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ സീറ്റ്‌ കിട്ടിയിരുന്നുവെങ്കില്‍ വീരേന്ദ്രകുമാറും മകനും യുഡിഎഫിലേക്ക്‌ വരുമായിരുന്നുവോ എന്ന ചോദ്യത്തിന്‌ സംസ്ഥാന നേതൃത്വത്തിന്‌ മറുപടി പറയാനുമാകുന്നില്ല. മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, കെ പി തോമസ്‌ തുടങ്ങി നീണ്ടനിരയാണ്‌ മത്സരിക്കാന്‍ തയ്യാറായിട്ടുള്ളത്‌.