Thursday, July 11, 2013

കള്ളങ്ങളുടെ പെരുമഴക്കാലം

ഇത്രത്തോളം കള്ളം പറയുന്ന ഒരു മുഖ്യമന്ത്രിയെ നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ. ഒരു കള്ളം പറഞ്ഞത് ഉറപ്പിക്കാൻ പിന്നെയും കള്ളങ്ങളുടെ പരമ്പര. എന്തിനിങ്ങനെ ഇത്രയും കോടി ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നു. ഇന്നലത്തെ വാർത്താസമ്മേളനം തന്നെ കണ്ടില്ലേ. അതല്ല കഷ്ടം, കള്ളം പറഞ്ഞ് പറഞ്ഞ് വിയർക്കുന്ന ഉമ്മൻചാണ്ടിയെ ന്യായീകരിക്കാനും ഇയിർത്തെഴുന്നേൽക്കുന്നു എന്ന് പറയാനും വെപ്രാളപ്പെടുന്ന ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസുമാണ് കൂടുതൽ കഷ്ടത്തിലാകുന്നത്. സോളാർ വിവാദം ഇനിയും നീണ്ടുപോയാൽ ഈ ചാനലകുളുടെ കാര്യം കട്ടപ്പുകയാകും. പീപ്പിളും റിപ്പോർട്ടറും ഇന്ത്യാവിഷനും സോളാർ വിവാദത്തിന്റെ ചൂടുള്ള എക്‌സ്‌ക്ലൂസീവുകൾ പുറത്തുവിടുമ്പോൾ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും രക്ഷിക്കാനുള്ള വാദങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് മറ്റുള്ള രണ്ടും. മുഖ്യമന്ത്രി തന്നെ പറയുന്നു. 1. സരിതയെ കണ്ടിട്ടില്ല. 2. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ശ്രീധരൻ നായർക്കൊപ്പം സരിതയെ കണ്ടിട്ടില്ല. 3. കഴിഞ്ഞവർഷം ജൂലൈ ഒമ്പതിന് ടീം സോളാറിന്റെ പേരിൽ രണ്ട് ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടി. ഇത് വണ്ടിച്ചെക്കായിരുന്നു. (ഇതേദിവസം തന്നെയാണ് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ശ്രീധരൻ നായരും പറഞ്ഞത്) 4. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ അങ്ങനെയങ്ങ് റെക്കോർഡ് ചെയ്യാറില്ലെന്ന് ഉമ്മൻചാണ്ടി. (പിന്നെന്തിനാണ് ഈ സാധനം ലക്ഷങ്ങൾ കൊടുത്ത് പിടിപ്പിച്ചതെന്ന് ജനം ചോദിക്കരുത്.) നേരത്തെ ദൃശ്യങ്ങൾ വെച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാളെ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയത് മുഖ്യമന്ത്രി മറന്നുവോ. ഉമ്മൻചാണ്ടി മറന്നാലും മലയാള മനോരമ മറക്കില്ല. ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യതയെക്കുറിച്ച് മനോരമ വെണ്ടക്കയക്ഷരം നിരത്തിതാണ്. സെർവറിൽനിന്ന് ദൃശ്യങ്ങൾ എടുക്കാനാകുമെന്ന് ക്യാമറ സ്ഥാപിച്ച കെൽട്രോൺ അധികൃതർ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി ഈ വാർത്ത മുഖ്യമന്ത്രിക്ക് കാണിച്ചുകൊടുക്കും എന്ന് പ്രതീക്ഷിക്കാം.

Saturday, June 29, 2013

വിവാഹപ്രായം 14 ആക്കാൻ വാദിക്കുന്ന കാലം വിദൂരമല്ല മുസ്‌ലിം പെൺകുട്ടികളെ 16 വയസ്സിൽതന്നെ കല്യാണം കഴിപ്പിച്ചു വിട്ടില്ലേൽ കുഴപ്പാകുമെന്നാ കാന്തപുരം സാഹിബ് പറയുന്നത്. ഈ പെൺകുട്ടികളെന്താ കയർ പൊട്ടിക്കാൻ കാത്തുനിൽക്ക്വാണോ. മുസ്‌ലിം സമൂഹത്തിൽ തന്റേടമുള്ള വനിതകളില്ലേ ഇത്തരം വിഢിത്തങ്ങൾക്കും അപമാനകരമായ വാക്കുകൾക്കും മറുപടി കൊടുക്കാൻ. മുസ്‌ലിം കുടുംബത്തിൽ ജനിച്ചുപോയതിന് ഒരു പെൺകുട്ടിയെ ഇങ്ങനെയാക്കാമോ. നേരത്തെ 18 ആയിരുന്നപ്പോളാണ് 16 വയസ്സും അതിൽ താഴെയുമുള്ളവരുടെ കഴുത്തിൽ കയറിട്ടുകെട്ടിയത്. ഇനി 16 ആകുമ്പോൾ കുറേക്കൂടി സൗകര്യമായി. നാളെ 14 ആക്കാൻ വാദിക്കാം. 14 ൽ ഇപ്പോൾതന്നെ പലയിടത്തും കല്യാണ ങ്ങൾ നടക്കുന്നുണ്ട്. ഇത്തരം മതാചാര്യന്മാരെ എന്തുപേർ പറഞ്ഞാണ് വിളിക്കേണ്ടത്. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഇനിയൊരു സർ സയ്യിദ് അഹമ്മദ്ഖാൻ ജനിക്കേണ്ടിവരുമോ.

Saturday, June 1, 2013

കുവൈത്തില്‍നിന്ന് 61 പേരെ മടക്കി അയച്ചു ന്യൂഡല്‍ഹി: വിസ മാറി ജോലിചെയ്തതിന് കുവൈത്തില്‍ ജയിലിലായ മലയാളികള്‍ അടക്കം 61 ഇന്ത്യക്കാരെ മടക്കി അയച്ചു. 20 ദിവസത്തിലേറെ നീണ്ട ജയില്‍വാസത്തിനുശേഷം ക്ഷീണിതരായെത്തിയ സംഘത്തിലെ ആറു മലയാളികള്‍ കേരള ഹൗസില്‍ കഴിയുകയാണ്. നോര്‍ക്കയുടെ സഹായത്തോടെ അടുത്ത രണ്ടു ദിവസങ്ങളിലായി ഇവര്‍ കേരളത്തിലെത്തും. കടുത്ത ദുരന്തം അനുഭവിച്ചപ്പോഴും ഇന്ത്യന്‍ എംബസിയോ കേന്ദ്രസര്‍ക്കാരോ സഹായിച്ചില്ലെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു. വീട്ടുജോലിക്കുള്ള വിസയുമായി പോയി മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്കെതിരായ നടപടി കുവൈത്ത് ശക്തമാക്കിയിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞവരെയും അനധികൃതമായി ജോലിചെയ്യുന്നവരെയും ജയിലില്‍ അടയ്ക്കുന്നു. തൊഴില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യ അനധികൃതമായി ജോലിചെയ്യുന്നവര്‍ക്കെതിരെ നിലപാട് ശക്തമാക്കിയത് ഇന്ത്യക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുള്ള സാഹചര്യത്തിലാണ് കുവൈത്തിലും സമാനനടപടി. കമാലുദ്ദീന്‍ (തൃശൂര്‍), അബ്ദുള്ള, ഹരീഷ് മഹേന്ദ്രന്‍, നാസറുദ്ദീന്‍ (തിരുവനന്തപുരം), അബ്ദുള്‍ അസീസ് (കാസര്‍കോട്), യാഷിന്‍ (കണ്ണൂര്‍) എന്നിവരാണ് കേരളഹൗസില്‍ കഴിയുന്ന മലയാളികള്‍. മറ്റ് നാലു മലയാളികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, സ്വന്തംനിലയ്ക്ക് കേരളത്തിലേക്ക് പോകാനാണ് അവരുടെ തീരുമാനം. വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മലയാളികളും ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ഓരോരുത്തരും കേരള ഹൗസിലെത്തിയത്. ആന്ധ്ര, കര്‍ണാടക സ്വദേശികളെ കേരളഹൗസില്‍നിന്ന് അതത് സംസ്ഥാനങ്ങളുടെ ഡല്‍ഹി ആസ്ഥാനങ്ങളില്‍ എത്തിച്ചു. ജയിലിലും കുവൈത്ത് വിമാനത്താവളത്തിലും കടുത്ത പ്രയാസമാണ് തങ്ങള്‍ നേരിട്ടതെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. വസ്ത്രങ്ങള്‍ അടക്കം കൈയിലുണ്ടായിരുന്ന സാധനസാമഗ്രികളൊക്കെ കുവൈത്ത് അധികൃതര്‍ പിടിച്ചെടുത്തതായി അബ്ദുള്‍ അസീസ് പറഞ്ഞു. 22 ദിവസമായി ജയിലില്‍ ധരിച്ചത് ഒരേ ഷര്‍ട്ടും പാന്റ്സുമാണ്. ഇതേ നിലയിലാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിച്ചത്. അവിടെയും ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തില്‍ ജയിലില്‍ കഴിയുന്നതായി ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന നാസറുദ്ദീന്‍ പറഞ്ഞു. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. 100 പേര്‍ക്കുപോലും താമസിക്കാന്‍ സൗകര്യമില്ലാത്ത ജയിലുകളിലാണ് അഞ്ചും ആറും ഇരട്ടി ആളുകളെ താമസിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=305121#sthash.e5ucUlvT.dpuf

.വിവാഹമോചനമില്ലദിലീപ്

മഞ്ജു വാരിയരും ദിലീപും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. വേര്‍പിരിയലിന്രെ ഭാഗമായാണ് മഞ്ജു നൃത്തരംഗത്തേയ്ക്ക് തിരിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ലെന്നാണ് ദിലീപ് പറയുന്നത്. ' ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അതല്ലാതെ ഡിവോഴ്‌സിനെ പറ്റി ഒന്നു ചിന്തിച്ചിട്ടില്ല. വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നില്ല.'ദിലീപ് പറഞ്ഞു. ഇരുവരും ഓരോ തിരക്കുകളിലാണ്. നൃത്തത്തിലാണ് മഞ്ജു ഇപ്പേള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു അരങ്ങേറ്റം നടത്തിയപ്പോള്‍ ആ പരിപാടിക്ക് ദിലീപ് വന്നിരുന്നില്ല. അതിനുശേഷം നിരവധി സ്‌റ്റേജ് പ്രോഗ്രാമുകള്‍ മഞ്ജു ചെയ്തു. ഒരു പരിപാടിക്കും ദിലീപ് എത്തിയിരുന്നില്ല. ഇത് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കുകയായിരുന്നു. എറണാംകുളത്ത് ദിലീപും നാദിര്‍ഷായും ചേര്‍ന്ന് ദേ പുട്ട് എന്ന പേരില്‍ റസ്റ്ററന്ര് ആരംഭിച്ചിരുന്നു. അതിന്രെ ഉദ്ഘാടനത്തിന് മഞ്ജു എത്താതിരുന്നത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു..