Sunday, October 28, 2012

മന്ത്രിസഭാ വികസനം ശശിയായത് അഹമ്മദും മാണിയും

കേന്ദ്ര മന്ത്രിസഭ വികസിപ്പിച്ചു. ആറുപേര്‍ ഇപ്പോള്‍ത്തന്നെ കേരളത്തില്‍നിന്നുണ്ട്. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വിലകൂട്ടി ഇവര്‍ ജനങ്ങളെ വല്ലാതെ സഹായിക്കുകയും വാരിക്കോരി നല്‍കുകയുമാണ്. അപ്പോഴാണ് കേരളത്തിന് വീണ്ടും പ്രതീക്ഷയും പരിഗണനയും നല്‍കി സോണിയയും മന്‍മോഹനും രണ്ടുപേരെക്കൂടി മന്ത്രിമാരാക്കിയത്. കൊടിക്കുന്നില്‍ സുരേഷിനും ശശി തൂരിനും കൊടിവെച്ച കാറില്‍ പോകാം. തരൂരിന് കുറേക്കൂടി വിയര്‍പ്പോഹരി ലഭിക്കും. മാനവശേഷി വികസിപ്പിക്കാന്‍പോകുകയാണ് തരൂര്‍. കൊടിക്കുന്നിലിന് തൊഴില്‍ ഒന്നും ഇല്ലായിരുന്നുവെന്ന് മാഡത്തിനും മന്‍മോഹനും അറിയാം. ഒരു പണിയാകട്ടെ എന്നു കരുതി. തൊഴില്‍ വകുപ്പില്‍ ചില്ലറ പണി ഏല്‍പ്പിച്ചു. പെട്രോളിനും ഡീസലിനും വില കയറിയാലൊന്നും ഇനി ഇവര്‍ക്ക് പേടിക്കേണ്ട. ഈ വികസനത്തില്‍ 'ശശി'യായത് മുസ്‌ലിം ലീഗും അഹമ്മദും മാണിസാറും മകനുമാണ്. ഒപ്പം ക്യാബിനറ്റ് എന്ന പദവിയുണ്ട് എന്നേയുള്ളു വയലാറിലെ സിംഹം വയലാര്‍ രവിയേയും ശരിയാക്കി. രവിയുടെ പല്ലുമുഴുവന്‍ മാഡം എടുത്തു. ഇനി ഒരു പ്രവാസിവകുപ്പുണ്ട്. കെ വി തോമസ് മാഷിന് ഒന്നും സംഭവിച്ചില്ല. കരിമീന് നല്ല വിലയുണ്ട് എന്ന് സോണിയാജിക്ക് അറിയാം. ഇതൊന്നുമല്ല പ്രയാസം. ചന്ദ്രിക പത്രവും ലീഗും നേരത്തെ പറഞ്ഞതുപോലെ ഇ അഹമ്മദിന് കഴിവിനുള്ള അംഗീകാരം ലഭിച്ചു. മാനവശേഷി വികസനം അഹമ്മദ് നടത്തേണ്ട എന്ന് സോണിയ കല്‍പ്പിച്ചു. അഹമ്മദിനെ ശശിയാക്കി തരൂരിനെ അനുഗ്രഹിച്ചു. മറ്റൊരു കൂട്ടര്‍ ഡെല്‍ഹിയില്‍പോയി തണുപ്പുംകൊണ്ടിരുന്നത് മിച്ചം. മകനെ മന്ത്രിയാക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് മാണിസാര്‍ ഏറെ വിയര്‍പ്പൊഴുക്കിയത്. കോണ്‍ഗ്രസ്സ് മാണിസാറിനെ തിരിഞ്ഞുനോക്കിയില്ല. എന്നാലും മന്ത്രിസഭ വികസിപ്പിച്ചു. ഇനി കാണാം ഫരണം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയേക്കണ്ടല്ലോ.

No comments:

Post a Comment