Saturday, June 29, 2013

വിവാഹപ്രായം 14 ആക്കാൻ വാദിക്കുന്ന കാലം വിദൂരമല്ല മുസ്‌ലിം പെൺകുട്ടികളെ 16 വയസ്സിൽതന്നെ കല്യാണം കഴിപ്പിച്ചു വിട്ടില്ലേൽ കുഴപ്പാകുമെന്നാ കാന്തപുരം സാഹിബ് പറയുന്നത്. ഈ പെൺകുട്ടികളെന്താ കയർ പൊട്ടിക്കാൻ കാത്തുനിൽക്ക്വാണോ. മുസ്‌ലിം സമൂഹത്തിൽ തന്റേടമുള്ള വനിതകളില്ലേ ഇത്തരം വിഢിത്തങ്ങൾക്കും അപമാനകരമായ വാക്കുകൾക്കും മറുപടി കൊടുക്കാൻ. മുസ്‌ലിം കുടുംബത്തിൽ ജനിച്ചുപോയതിന് ഒരു പെൺകുട്ടിയെ ഇങ്ങനെയാക്കാമോ. നേരത്തെ 18 ആയിരുന്നപ്പോളാണ് 16 വയസ്സും അതിൽ താഴെയുമുള്ളവരുടെ കഴുത്തിൽ കയറിട്ടുകെട്ടിയത്. ഇനി 16 ആകുമ്പോൾ കുറേക്കൂടി സൗകര്യമായി. നാളെ 14 ആക്കാൻ വാദിക്കാം. 14 ൽ ഇപ്പോൾതന്നെ പലയിടത്തും കല്യാണ ങ്ങൾ നടക്കുന്നുണ്ട്. ഇത്തരം മതാചാര്യന്മാരെ എന്തുപേർ പറഞ്ഞാണ് വിളിക്കേണ്ടത്. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഇനിയൊരു സർ സയ്യിദ് അഹമ്മദ്ഖാൻ ജനിക്കേണ്ടിവരുമോ.

No comments:

Post a Comment